Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Power Outage

Kannur

പ്രളയദിനങ്ങളിലെ വൈദ്യുതി മുടക്കം: മന്ത്രിക്ക് നിവേദനം നൽകി

ശ്രീകണ്ഠപുരം: നഗരസഭാ പരിധിയിൽ വെള്ളപ്പൊക്കം വേഗത്തിൽ ബാധിക്കുന്ന പൊടിക്കളം, കൂട്ടുമുഖം, മടമ്പം മേഖലകളിൽ വെള്ളം കയറിയാൽ സംഭവിക്കുന്ന വൈദ്യുതി മുടക്കവും അപകട ഭീഷണിയും പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.

നിലവിൽ വെള്ളം കയറിയാൽ രണ്ട്, മൂന്ന് ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുമ്പോൾ വൈദ്യുതി ലൈൻ പലയിടങ്ങളിലും വെള്ളത്തിൽ മുട്ടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അപ്പോൾ വലിയ അപകട സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിലവിലുള്ള സാധാരണ കമ്പി ലൈനുകൾ മാറ്റി എബിസി കേബിൾ സ്ഥാപിച്ചാൽ വൈദ്യുതി മുടക്കത്തിനും അപകട ഭീഷണിക്കും പരിഹാരമാകുമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചിട്ടുള്ളതായും വിജിൻ മോഹനൻ പറഞ്ഞു.

District News

വൈദ്യുതി മു‌ടക്കം; ചൂടും കൊതുകും മൂലം നട്ടംതിരിഞ്ഞ് പെരുന്പടപ്പുകാർ

ഫോർട്ടുകൊച്ചി : കടുത്ത ചൂടും കൊതുകുശല്യവും മൂലം ദുരിതത്തിലായ പള്ളുരുത്തി പെരുമ്പടപ്പ് നിവാസികൾക്ക് ഇടിത്തീയായി വൈദ്യുതി ഇല്ലാത്ത രാത്രി. തിങ്കളാഴ്ച രാത്രി 11 ഓടെ ആദ്യം കറണ്ടു പോയി പിന്നീട് പുലർച്ചെ 2.30 വരെ അഞ്ച് മിനിറ്റ് ഇടവേളയിൽ കറണ്ട് വന്നും പോയി നിന്നു.

കുട്ടികളും പ്രായമായവരും രോഗികളായവരും ഉൾപ്പെടെയുള്ള നാട്ടുകാർ കടുത്ത ചൂടിൽ ഉരുകിയൊലിച്ചു. കിടപ്പു രോഗികൾ പലരും അവശതയിലായി. കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ളവരുമായി പൊതു റോഡിലും വീടിന്‍റെ
ടെറസിലും നാട്ടുകാർ അഭയം തേടി. കടുത്ത ചൂടിനൊപ്പം കൊതുകശല്യം കൂടിയായപ്പോൾ പെരുമ്പടപ്പു നിവാസികൾക്ക് അക്ഷരാർഥത്തിൽ ഒരു രാത്രി മുഴുവൻ ദുരിതരാത്രിയായി മാറി.

ഇന്നലെ പുലർച്ചെ തുടങ്ങിയ അറ്റകുറ്റപണികളുടെ പേരിൽ രാത്രി ഏഴ് വരെ കറണ്ടില്ലാതെ ജനം വലഞ്ഞു.

ടാങ്കിൽ കുടിവെള്ളം നിറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങിയതുംജനത്തെ വലച്ചു വൈദ്യുതി ബോർഡിന്‍റെ നിയന്ത്രണത്തിനു പിന്നാലെ നിരന്തരമായുള്ള കറണ്ടുപോക്ക് വലിയ ദുരിതമായി മാറുകയായിരുന്നു.പെരുമ്പടപ്പ്, കോണം, ചേമ്പുംകണ്ടം ,ശ്രീനാരായണ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജനം ദുരിതത്തിലായത്.

District News

കണ്ണൂർ വിമാനത്താവളത്തിൽ വൈദ്യുതി മുടങ്ങി, യാത്രാദുരിതം രൂക്ഷം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൈദ്യുതി തടസ്സം യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. തുടർച്ചയായ നാലാം ദിവസവും പൂർണ്ണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് വിമാന സർവീസുകളെയും ടെർമിനലിലെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ നിലയ്ക്കുകയും ചൂട് കാരണം യാത്രക്കാർ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും വലയുകയും ചെയ്തു. വിമാനത്താവളത്തിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും തടസ്സപ്പെട്ടത് വലിയ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.

വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, താൽക്കാലികമായി ജനറേറ്ററുകൾ ഉപയോഗിച്ച് ഭാഗികമായി വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എന്നിരുന്നാലും, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം

Latest News

Corehub Up